ജൂൺ 30, 2012
ജൂൺ 28, 2012
തനിച്ചല്ല നീ
തനിച്ചല്ല നീ
ഓരോ ഇടനാഴികളും
പിന്നിടുമ്പോള്‍ നിഴലുകളുടെ ആരവം
കേള്‍ക്കുന്നവര്‍ അന്നങ്ങനെ പറഞ്ഞിരുന്നു
അതെ തനിച്ചല്ല ഞാന്‍
പിന്തിരിഞ്ഞു നോക്കുമ്പോള്‍
എന്നെ പെടിപ്പിച്ചിരുന്ന നിഴലുകള്‍
എനിക്ക് ജയ് വിളിക്കുന്നു
അവരെ പറഞ്ഞിട്ട് കാര്യമില്ല
എന്റെ കിരീടവും ചെങ്കോലും
പടിയിറങ്ങുന്ന നേരം വരുംവരെ
അവര്‍ കാത്തിരിക്കും
എന്റെ കോലം കത്തിക്കാന്‍ .
ജൂൺ 17, 2012
ജൂൺ 15, 2012
ചീന്തിയെടുത്ത ജീവിതങ്ങള്‍
ചീന്തിയെറിഞ്ഞ ജീവിതങ്ങള്‍ ഉറങ്ങുന്ന
തെരുവിലെ ചവറുകൂനയില്‍
ആരോ പൊതിഞ്ഞുവച്ച ചാരിത്ര്യത്തില്‍
ചോരതുടിപ്പുകള്‍ കണ്ടു .
ചവറുകൂനയിലെ ചോരത്തുടിപ്പിന്റെ
സദാചാരം തിരഞ്ഞു
പോയവര്‍ക്ക് കാണാന്‍ കഴിഞ്ഞതോ
സ്വന്തം പ്രതിരൂപം തന്നെ .
ചവറിനേക്കാള്‍
നാറിയ സദാചാരക്കാരുടെ
വേദാന്തം കേട്ട്
അന്ന് ചവറുകൂനപോലും മൂക്കുപൊത്തി .
ജൂൺ 12, 2012
കുഴിമാടം
ശേഷം രക്തസാക്ഷിയുടെ പുതപ്പ് പുതപ്പിച്ചു കിടത്തി . ആകിടപ്പില്‍ റീത്ത് വെക്കുന്നവരുടെ മുഖത്തെ ദുഖഭാവവും ഉള്ളിലെ സന്തോഷവും കണ്ടു.
അയാളെ വെട്ടിക്കൊന്നവരെ അടുത്തുവിളിച്ചു ഒളിവില്‍ പറഞ്ഞയച്ച നേതാവിന്റെ കണ്ണില്‍ നിന്നു രണ്ടു തുള്ളി കണ്ണീര്‍ വീണു. അത് വെട്ടുകൊണ്ട ഭാഗത്ത് തന്നെ വീണപ്പോള്‍ അയാള്‍ക്ക് വല്ലാതെ എരിഞ്ഞു.
പിന്നെ
ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യവും മുഴക്കിക്കൊണ്ട് അയാളെ കുഴിമാടത്തിലേക്ക് എടുത്തപ്പോള്‍ വീടിന്റെ അകത്തളം തേങ്ങുന്നതു അന്നാദ്യമായി അറിഞ്ഞു .
ഇനി കുഴിമാടം , പുഷ്പാര്‍ച്ചന , രക്തസാക്ഷി ദിനാചരണം. പ്രാദേശിക സമ്മേളനത്തിലെ നഗരിയുടെ പേര് അങ്ങനെ പാര്‍ട്ടി നടപ്പാചാരങ്ങള്‍ക്ക് വിധേയനാക്കപ്പെടും .നടക്കട്ടെ.
ചോരമണ മുള്ള കൈകള്‍ തന്നെ എല്ലാം ചെയ്യട്ടെ .
എന്നാല്‍ കുഴിമാടത്തിലെ ശിലാഫലകത്തില്‍ മകന്‍ എഴുതി വച്ച കുറിപ്പ് ഇന്നുവരെ കേട്ടതില്‍ വച്ച് ഏറ്റവും വലിയ സത്യവാചകമെന്നു അയാള്‍ക്ക് തോന്നി . അതിങ്ങനെ ആയിരുന്നു " വെട്ടുകൊണ്ടു മരിക്കാന്‍ തയ്യാറാവുക കൊടുവാള്‍ വെച്ച് മറക്കുന്നവര്‍"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)