സാക്ഷി കാലത്തോടൊപ്പം നിലവിളിച്ചു
അപ്പോഴും അവര്‍ പറഞ്ഞു
ഇത് നിലവിളിയല്ല
താരാട്ടാണെന്ന് .
അങ്ങനെ കാലവും
സാക്ഷിയും മഹാ പ്രളയത്തില്‍
മുങ്ങിപ്പോയപ്പോള്‍
നിലവിളിയാണെന്ന്
തിരിച്ചറിയാന്‍ ആരുമില്ലായിരുന്നു .
യൂദാസ്
ഒറ്റിക്കൊടുത്തു മരവിച്ച
അയാളുടെ മനസ്സിനെ
മുപ്പതു വെള്ളിക്കാശ് ഇന്നും വെറുതെ വിട്ടില്ല .
അതിനാല്‍
ഇന്ന് രാത്രിയും ഒറ്റിയ വെള്ളിക്കാശിന്റെ
തണലില്‍
യൂദാസ് സുഖമായുറങ്ങി .
3 അഭിപ്രായങ്ങൾ:
നിലവിളികള്‍ താരാട്ടായി തോന്നിത്തുടങ്ങിയ കാലം..
നല്ല എഴുത്തും ചിന്തയും..
നന്മകള് നേരുന്നു.....
നന്നായിട്ടുണ്ട് വരികള്‍.. പ്രളയം കൂടുതല്‍ ഇഷ്ടപെട്ടത്..
നന്നായിട്ടുണ്ട് . ഇഷ്ടപ്പെട്ടു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ